Saturday, July 23, 2011

സ്വപ്നമേ നന്ദി

സുന്ദരമാമൊരു സ്വപ്നത്തില്‍ നിന്നു ഞാന്‍
പെട്ടെന്നുണര്‍ന്നു പകച്ചുപോയി.
ഇപ്പോഴെന്‍ കണ്മുന്നില്‍ കാന്മാതിനോന്നുമാ
നിറവുമില്ല, ജീവനൊട്ടുമില്ല !

നന്ദി, എന്‍ സ്വപ്നമേ സത്യത്തിനെ
മാരിവില്ലിനാല്‍ നിങ്ങള്‍ മറച്ചു തന്നു.
ചുറ്റും നിറഞ്ഞൊരീ പാഴ്മണല്‍ കൂനകള്‍
പൂമര വൃക്ഷങ്ങളാക്കി നിങ്ങള്‍.
പൊള്ളുമീ ചുടുകാറ്റിനൊരു കുളിര്‍ ചോലതന്‍
സുഖമേറും പരിവേഷവും പകര്‍ന്നു.
ഇന്നോളം അറിയാതോരത്ഭുതമായ്
ആ വര്‍ഷ-വസന്തങ്ങള്‍ മാറി വന്നു.
മോഹത്തിന്‍ കടലുകള്‍ക്കപ്പുറം കൊണ്ടുപോയ്
സ്നേഹത്തിന്‍ ദ്വീപുകള്‍ കാട്ടി നിങ്ങള്‍.

കണ്‍കള്‍ തുറന്നു ഞാന്‍ പൊടുനെയീ
യാഥാര്‍ത്യ ചിന്തകളാല്‍ നെടുവീര്‍പ്പെടുമ്പോള്‍,
സ്വന്തമിതല്ലായിരുന്നതെന്തോ പാടെ
നഷ്ടമായി എന്നൊരു തോന്നല്‍ കൂടി.

കണ്ണുമടച്ചു ഞാന്‍ മോഹിച്ചു വീണ്ടുമാ
പൂക്കള്‍ ചിരിക്കും ഉദ്യാനമെത്താന്‍,
ഒരു ചെറു തുമ്പിയായി പാറി നടന്നൊരാ
പൂക്കള്‍ തോറും ചെറു പാട്ടു മൂളാന്‍.

മന്ത്രിക്കയായി ഒരശിരീരി പോലെയാ
ചുടുകാറ്റിതെന്നോടു മാത്രമായി,
"ഇല്ലിനി കണ്ണടച്ചാല്‍ വരില്ലോന്നുമേ
മനസ്സ് മൂടാന്‍ ഈ കറുപ്പ് മാത്രം "