Monday, December 28, 2009

പാവകളി

എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചൊരു സംഭവം.

എന്റെ 3 കൂടുകാര്കൊപ്പം ഞാന്‍ ഈയിടെക്കൊരു ദിവസം ചെന്നൈയില്‍ ഒരു 3D സിനിമ-ക്ക് പോയി. സിനിമ ടിക്കറ്റ്‌ വില 140 രൂപ ഒരാള്‍ക്ക്. അകത്തു കേറിയ ഞങ്ങളെ തീവ്രവാദികളെ എങ്ങനെ പരിശോധിക്കുമോ, അതിലും കര്‍ശനമായ സുരക്ഷ പരിശോധനകള്‍ക്ക് വിധേയമാക്കി. അല്പം വെയിറ്റ് ചെയ്യേണ്ടതായി വന്നു. കൂടെയുള്ള ഒരുവന് വിശക്കുന്നു. ഞങ്ങള്‍ 2 പാക്കറ്റ്
tomato -chilli flavored പോപ്‌ കോന്‍ വാങ്ങി..കൂടെ അല്പം കുടിവെള്ളവും. രൂപ 120. അകത്തു കയറി സിനിമ തുടങ്ങി. പോപ്‌ കോന്‍ കഴിച്ചു തുമ്മലും എരിവും ..വാങ്ങിയ വെള്ളം ഞങ്ങള്‍ 4 പേര്‍ക്കും തികയുന്നുമില്ല. പക്ഷെ ഞാന്‍ അടക്കം ആര്‍ക്കും പരാതിയില്ല. ഇടവേള. വെളിയില്‍ പോയ ഞാനും സുഹൃത്തും ..ഞങ്ങള്‍ നാല് പേര്‍ക്കും വേണ്ടി hot -dog (s ) ഉം french -fries -ഉം വാങ്ങി. രൂപ 180 ഉം , 65 ഉം . വില കേട്ടിട്ട് ഒരുപാടു quantity ഉണ്ടെന്നോന്നും കരുതേണ്ട. ഒന്ന് മണപ്പിക്കാന്‍ തികയില്ല. ഇപ്പോഴും ആര്‍ക്കുമില്ല പരാതി. സിനിമ തുടരുന്നു ..തീരുന്നു ..ഞങ്ങള്‍ ആ multiplex -യിലെ മായകഴ്ച്ചകള്‍ക്ക് വിടപറഞ്ഞു വീടുകളിലേക്ക് മടങ്ങി. വീട് എതാര്‍ ആയപ്പോള്‍ റോഡരികില്‍ ട്രാഫിക്‌ ലൈറ്റ്-നു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികള്‍ തോറും Santa claus തൊപ്പികള്‍ വില്കുന്ന ഒരു നാടോടി പയ്യന്‍. കണ്ടപ്പോള്‍ കമ്പം തോന്നി. വലിയ ക്വാളിറ്റി ഒന്നും കാണില്ല..എന്നാലും വാങ്ങി ഓഫീസില്‍ കൊണ്ടുപോയാല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അല്പം മാറ്റ് കൂട്ടാം. പയ്യനോട് വില ചോദിച്ചു.. അവനൊരു 15 വയസ്സ് പ്രായം കാണും. ഒരെണ്ണംത്തിനു 20 രൂപ. വിലപേശാന്‍ ഞാന്‍ പണ്ടേ പിറകിലാണ്. എന്നാലും പയ്യന്റെ പ്രായക്കുറവ് മുതലെടുക്കാമെന്ന് കരുതി ഞാന്‍ പറഞ്ഞു.. 10 . ഇല്ല..അത് തനിക്കൊരു ലാഭവുമില്ലാത്ത തുകയനെന്നും..15 ഇന് വേണമെങ്ങില്‍ തരാമെന്നും പയ്യന്‍. എനിക്കത് വേണമെന്നൊരു നിര്‍ബന്ധവുമില്ല...അവനോടു ഞാന്‍ അത് പറയുകയും ചെയ്തു. 10 ഇന് ഏതായാലും തരില്ല എന്നവന്‍. എങ്കില്‍ അത് വേണ്ട എന്ന് ഞാനും. ഞാന്‍ തിരിഞ്ഞു നടന്നു..പുറകില്‍ നിന്നും വിളിയോന്നുമില്ല.. വിലപേശാന്‍ അറിയാത്ത ഞാന്‍ അത് പ്രതീക്ഷിച്ചതായിരുന്നു. പക്ഷെ ഈ കാര്യത്തില്‍ തോപ്പികളോട് അത്രയ്ക്ക് ഏറെ മോഹം ഉണ്ടായിരുന്നില്ല. ഇതിനിടെക്ക് എനിക്ക് വന്ന ഒരു ഫോണ്‍ കോളിലേക്ക് ശ്രദ്ധ മാറി .ഞാന്‍ അടുത്തുള്ള ഒരു ബസ്‌-സ്റ്റോപ്പ്‌ ലക്‌ഷ്യം വയ്ച്ചു നടന്നു. അല്പം കഴിഞ്ഞപോള്‍ ആ പയ്യന്‍ രണ്ടു തൊപ്പിയും കൊണ്ട് വന്നു എന്നെ പിന്നില്‍ നിന്ന് തൊട്ടു വിളിച്ചു. രണ്ടെണ്ണം ഇരുപതിന് തരാന്‍ അവന്‍ ഒരുക്കം. അവന്‍ എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. സാധനം തന്നു കാശു വാങ്ങുമ്പോള്‍ അവന്‍ തല കുനിച്ചിരുന്നു. എന്റെ മനസ്സില്‍ ഒരു വിജയ ഭാവം.

കഞ്ഞിക്കു വകയില്ലാത്ത ഒരു നാടോടി പയ്യന് ഇരുപതു രൂപ കൊടുക്കാതെ കൂട്ടിയതിനു എനിക്ക് ഒരു മനസ്സുഖം. നൂറു കണക്കിന് രൂപ ഒരു കാര്യവുമില്ലാതെ ആ multiplex കണ്ണാടി കൂട്ടില്‍ തുലച്ചതിനു പരാതിയില്ല. അവിടെ വില പേശല്‍ ഇല്ല. 5 രൂപ വില വന്നേക്കാവുന്ന ചോളം ..45 രൂപയ്ക്കു വാങ്ങുമ്പോള്‍ ചോദ്യമില്ല..അത്ഭുതമില്ല (ഉണ്ടെങ്ങിലും 'ഇത് സ്വാഭാവികം' എന്ന മട്ടില്‍ വേണം മുഖ ഭാവം). പിന്നീട് ചിന്തിച്ചപോള്‍ വെറുപ്പ്‌ തോന്നി എനിക്ക്..ഞാനും ഈ ഒരു നാടകത്തിന്റെ ഭാഗം ആകുന്നല്ലോ. പക്ഷെ ഞാന്‍ അല്ലെ മോന്‍ ! എത്ര നേരത്തേക്ക് ...ഈ മനസ്സാക്ഷി കുത്തിനു അല്പയുസ്സു മാത്രം.

2 comments:

  1. :-)

    നനവുള്ള മണ്ണില്ലലേ കുഴിക്കാന്‍ പറ്റൂ!! :)

    വിവേക്.

    ReplyDelete